Pages

Friday, March 22, 2013

ഭ്രാന്തൻ ചിന്തകൾ


പ്പോഴൊക്കെയോ ഞാനൊരു 
വണ്ടിക്കാളയെ പ്പോലെയാണ് 
ദാമ്പത്യം ഉണങ്ങാ വ്രണമായി 
അസുഖഗന്ധംപ്പരക്കൊത്തിണ്ടിരുന്നു.

എൻറെ കവിതകളും 
അതിൻറെ ചിന്തകളും 
ച്ചിലപ്പോഴൊക്കെ പ്രതാലിലും 
അത്താഴത്തിലും  വീണ് 
ആത്മഹത്യ ചെയ്തു .

അതിനെപ്പറ്റി അന്വേഷിക്കാൻ 
വന്ന കണ്ണുനീർത്തുള്ളികൾ  
കരഞ്ഞു തളർന്നുറങ്ങി.
ചില സത്യങ്ങളുടെ നടുവിൽ 
ഞാനും നീയും.

ഞാൻ  കരഞ്ഞാൽ 
എൻറെദൌർബല്യം.
ഞാൻ ചിരിച്ചാൽ 
നീയൊരു വഷളത്തി.

ഒരു  മഴനനയാൻ കൊതിയാകുന്നുവെനിക്ക് 
ആ മഴയിൽ ഞാൻ പെറ്റ കവിതകൾ 
എനിക്കു വേണ്ടി നൃത്തം ചെയ്യുമായിരിക്കും

No comments:

Post a Comment