എപ്പോഴൊക്കെയോ ഞാനൊരു
വണ്ടിക്കാളയെ പ്പോലെയാണ്
ദാമ്പത്യം ഉണങ്ങാ വ്രണമായി
അസുഖഗന്ധംപ്പരക്കൊത്തിണ്ടിരുന്നു.
എൻറെ കവിതകളും
അതിൻറെ ചിന്തകളും
ച്ചിലപ്പോഴൊക്കെ പ്രതാലിലും
അത്താഴത്തിലും വീണ്
ആത്മഹത്യ ചെയ്തു .
അതിനെപ്പറ്റി അന്വേഷിക്കാൻ
വന്ന കണ്ണുനീർത്തുള്ളികൾ
കരഞ്ഞു തളർന്നുറങ്ങി.
ചില സത്യങ്ങളുടെ നടുവിൽ
ഞാനും നീയും.
ഞാൻ കരഞ്ഞാൽ
എൻറെദൌർബല്യം.
ഞാൻ ചിരിച്ചാൽ
നീയൊരു വഷളത്തി.
ഒരു മഴനനയാൻ
കൊതിയാകുന്നുവെനിക്ക്
ആ മഴയിൽ ഞാൻ പെറ്റ കവിതകൾ
എനിക്കു വേണ്ടി നൃത്തം ചെയ്യുമായിരിക്കും
No comments:
Post a Comment